അതിരപ്പിള്ളി: മലയോര ഹൈവേയുടെ നിർമാണത്തിനായി കൊണ്ടുവന്ന കമ്പിയും മറ്റു നിർമാണ വസ്തുക്കളും മോഷണംനടത്തിയ മൂന്നുപേർ പിടിയിൽ. പുതുക്കാട് സ്വദേശി മിന്റോ, വെറ്റിലപ്പാറ സ്വദേശികളായ ശരത് രാജ്, വിഷ്ണു എന്നിവരെയാണ് അതിരപ്പള്ളി പോലീസ് പിടികൂടിയത്.
മിന്റോ കാപ്പ കേസിൽ നാടുകടത്തിയ ആളാണ്. ഇയാൾക്കതിരേ പുതുക്കാട്, വരന്തരപ്പിള്ളി സ്റ്റേഷനുകളിൽ എട്ടോളം കേസുകൾ ഉണ്ട്.നിർമാണംനടക്കുന്ന വൈശേരി മേഖലയിൽനിന്നു നിർമാണസാധനങ്ങൾ എടുക്കുന്നത് മലയോര ഹൈവേ നിർമാണ തൊഴിലാളി കാണുകയും മൊബൈലിൽ ദൃശ്യംപകർത്തുകയുമായിരുന്നു. പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് അതിരപ്പിള്ളി പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.
മോഷ്ടിക്കുന്ന സാധനങ്ങൾ ചാലക്കുടിയിലെ ആക്രിക്കടയിൽ കൊണ്ടുപോയി കൊടുത്ത് മദ്യപിക്കുന്നതാണ് ഇവരുടെ ശീലം.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം അതിരപ്പള്ളി എസ്എച്ച്ഒ മനീഷ് പൗലോസ്, എസ്ഐ മാരായ കെ.ഐ. മാർട്ടിൻ, സി.ഡി. ബിജു, ബൈജു, സിപിഓമാരായ രതീഷ്, രഞ്ജിത്ത് ലാൽ, ബിനോ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.